കണ്ണൂർ: ഇരുത്തംവന്നവരവിടെ നിൽക്കട്ടെ, യുവത്വം തുളുന്പുന്നവർ വരൂ എന്നാണ് ഇക്കുറി മുന്നണികൾ പറഞ്ഞത്. 21 വയസിനും 40നും ഇടയിൽ പ്രായമുള്ളർ മത്സരരംഗത്ത് ഏറെയുണ്ട്.
വനിതാസംവരണ സീറ്റുകളിലാണ് കൂടുതൽ യുവരക്തം. രാഷ്ട്രീയ പാർട്ടികളുടെ യുവസംഘടനകൾക്കും പ്രവർത്തകർക്കും സീറ്റുകൾ വാരിക്കോരി നല്കി.
അമ്പതു വയസ് പിന്നിട്ട, പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്നവരില്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ക്കു മാത്രമാണ് ഇത്തവണ സീറ്റ്. അവിടെയും 60 വയസിനു മുകളിലുള്ളവരെ പരമാവധി ഒഴിവാക്കുന്നുണ്ട്. സ്ഥാനാർഥിലിസ്റ്റിൽ 21 വയസിനും 30നും ഇടയിലുള്ളവരുടെ എണ്ണവും ഇക്കുറി കൂടുതലാണ്. ബിരുദാനന്തര ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്നവരും മത്സരരംഗത്തുണ്ട്.
രാഷ്ട്രീയം മാത്രം തൊഴിലാക്കിയവരല്ല മത്സരിക്കുന്നത്. മറിച്ച്, മികച്ച ജോലിയുള്ളവരാണ് രംഗത്തുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണത്തിനൊപ്പം കിടിലൻ പ്രോജക്ട് റിപ്പോര്‍ട്ടും വേണം. സാങ്കേതികവിദ്യ വിരൽത്തുമ്പിലിട്ട് അമ്മാനമാടുന്ന പുതുതലമുറ വരാതെ വയ്യ.